Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reggie Cherian

Alappuzha

കുട്ടനാടിന് ആദ്യ സമ്മാനമായി കുടിവെള്ളം എത്തിക്കും: റെജി ചെറിയാന്‍

എടത്വ: കുട്ടനാട്ടില്‍ മാറ്റം വേണമെന്ന് കുട്ടനാട്ടിലെ ജനങ്ങളുടെ ആവശ്യമായിരുന്നു. വളരെ വലിയ പ്രതീക്ഷകളുമായിട്ടാണ് തന്നെ തെരഞ്ഞെടുത്തിരിക്കുന്നതെന്നും കുട്ടനാട്ടിലെ നിയുക്ത എംഎല്‍എ റെജി ചെറിയാന്‍ പറഞ്ഞു. കുട്ടനാടിന് ആദ്യ സമ്മാനമായി കുടിവെള്ളം എത്തിക്കും. പ്രാരംഭ നടപടിയായി 80,000 ലിറ്റര്‍ കുടിവെള്ളം സംഭരിച്ചു വച്ചിട്ടുണ്ടെന്നും അത് ഉടനെ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കാലം തെളിയിച്ച യുഡിഎഫിന്‍റെ ഒത്തൊരുമയാണ് കുട്ടനാട്ടിലെ ഈ വിജയമെന്നും, കുട്ടനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജനങ്ങളുടെ കൂടെ എന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 20 വര്‍ഷമായി നശിപ്പിച്ചിട്ടിരിക്കുന്ന കുട്ടനാടിലെ ജനജീവിതം ദുസഹമാക്കിതിനെ തുടര്‍ന്ന് കുട്ടനാട്ടുകാര്‍ക്ക് ലഭിച്ച കച്ചിതുരുമ്പാണ് റെജി ചെറിയാൻ. അതിനെ ബലമുള്ള കയറാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. വിജയാഹാളദ പ്രകടനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റെജി ചെറിയാൻ.

65 വര്‍ഷകാലമായി എല്‍ഡിഎഫിന് ഭൂരിപക്ഷമുള്ള കൈനകരി പഞ്ചായത്ത് മുതല്‍ വോട്ടെണ്ണി തീര്‍ന്ന വീയപുരം പഞ്ചായത്ത് വരെ കുട്ടനാട്ടിലെ 13 പഞ്ചായത്തിലും എതിര്‍ സ്ഥാനാര്‍ഥി തോമസ് കെ. തോമസിന് തറതൊടാനായില്ല. എല്‍ഡിഎഫിന് മൂവായിരത്തിലധികം വോട്ടുള്ള കൈനകരിയില്‍ ചരിത്രത്തില്‍ ആദ്യമായി 1300 ല്‍ പരം വോട്ടിന്‍റെ ഭൂരിപക്ഷമാണ് യുഡിഎഫിന് ലഭിച്ചത്.

ഭൂരിപക്ഷത്തിലും
വന്‍ ഇടിവ്

മാവേലിക്കര: മാവേലിക്കരയില്‍ ഇത്തവണ എല്‍ഡിഎഫിനും എന്‍ഡിഎയ്ക്കും വോട്ടെണ്ണത്തില്‍ കുറവ് സംഭവിച്ചു. എന്നാല്‍, യുഡിഎഫിന് നേട്ടവും ഉണ്ടായി. ഇത്തവണ എല്‍ഡിഎഫിന് ലഭിച്ച ഭൂരിപക്ഷത്തിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 71743 വോട്ടുകളായിരുന്നു എല്‍ഡിഎഫിന് എന്നാല്‍, ഇത്തവണ ലഭിച്ചത് 67180 വോട്ടുകളാണ്. എന്‍ഡിഎയ്ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 30955 വോട്ടുകള്‍ ലഭിച്ചരുന്നു. എന്നാല്‍, ഇത്തവണ അത് 23200 ആയി കുറഞ്ഞു. എന്നാല്‍, യുഡിഎഫിന് 47026 വോട്ടുകളായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. ഇത്തവണ അത് 51444 ആയി ഉയര്‍ന്നു. എല്‍ഡിഎഫിന് 4563 വോട്ടുകളുടെ കുറവുണ്ടായപ്പോള്‍ എന്‍ഡിഎയ്ക്ക് 7755 വോട്ടുകളുടെ കുറവാണ് ഉണ്ടായത്.

യുഡിഎഫിന് 4418 വോട്ടുകളുടെ വര്‍ധനവും ഉണ്ടായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 24,717 വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നത് 15,736 ആയി കുറഞ്ഞു. വോട്ടെണ്ണല്‍ പൂര്‍ത്തിയായ ഉടന്‍തന്നെ എല്‍ഡിഎഫ്, എന്‍ഡിഎ കേന്ദ്രങ്ങളില്‍ വോട്ട് ചോര്‍ച്ച സംഭവിച്ച വിഷയത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി പറയപ്പെടുന്നു.

അരുണിനെ
കൈവിടാതെ മാവേലിക്കര

മാവേലിക്കര: വോട്ടെണ്ണലില്‍ ആദ്യ റൗണ്ടില്‍ പിന്നോട്ട് പോയെങ്കിലും പിന്നീട് അരുണിനെ മാവേലിക്കര കൈവിട്ടില്ല. ആദ്യ റൗണ്ടില്‍ മാവേലിക്ക എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായിരുന്ന എം.എസ്.അരുണ്‍കുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥി മുത്താര രാജുനോട് 312 വോട്ടുകള്‍ക്ക് പിന്നില്‍ പോയിരുന്നു എന്നാല്‍ പിന്നീടുള്ള റൗണ്ടുകളില്‍ അരുണിന്‍റെ ലീഡ് ഉരുകയായിരുന്നു.

ആദ്യ രണ്ടു റൗണ്ടുകള്‍ മാവേലിക്കര നഗരസഭ ആയിരുന്നു രണ്ടാം റൗണ്ടിലെ മാവേലിക്കര നഗരസഭയിലെ വോട്ടുകളില്‍ 87 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് എം.എസ്.അരുണ്‍കുമാറിന് ലഭിച്ചത്. തഴക്കര പഞ്ചായത്തിലെ ബൂത്തുകളിലേക്ക് എത്തിയപ്പോഴേക്കും മൂന്ന്, നാല്, അഞ്ച് റൗണ്ടുകളില്‍് അരുണ്‍ നില മെച്ചപ്പെടുത്തി 2917 എന്ന ലീഡിലേക്ക് എത്തി.

പിന്നീട് തെക്കേക്കര, ചുനക്കര, നൂറനാട്, പാലമേല്‍, താമരക്കുളം, വള്ളികുന്നം എന്നീ പഞ്ചായത്തുകളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും അരുണ്‍ തന്നെ ലീഡ് ചെയ്യുന്ന കഴ്ചയായിരുന്നു കാണാന്‍ സാധിച്ചത്. ഇത്തവണ 15,736 വോട്ടുകളാണ് അരുണിന്റെ ഭൂരിപക്ഷം. എല്‍ഡിഎഫിലെ എം.എസ്.അരുണ്‍കുമാറിന് 67180, യുഡിഎഫിലെ മുത്താര രാജ് 51444, എന്‍ഡിഎയിലെ കെ.അജിമോന്‍ 23200 വോട്ടുകളുമാണ് നേടിയത്.

ചെങ്ങന്നൂരിൽ സജി ചെറിയാന് ഹാട്രിക് വിജയം

ചെങ്ങന്നൂർ: ചെങ്ങന്നൂരിന്‍റെ മനസ് മാറ്റമില്ലാതെ ഇടത്തോട്ട് തന്നെ. നിയമസഭാ മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎയും എൽഡിഎഫ് സ്ഥാനാർഥിയുമായ സജി ചെറിയാന് ചരിത്ര വിജയം. യുഡിഎഫ് സ്ഥാനാർഥി എബി കുര്യാക്കോസിനെ 10,292 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് സജി ചെറിയാൻ ഹാട്രിക് വിജയം ആഘോഷിച്ചത്. വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തിൽ ഭൂരിപക്ഷം കുറഞ്ഞെങ്കിലും അവസാന റൗണ്ടുകളിൽ സജി ചെറിയാൻ വൻ മുന്നേറ്റം നടത്തുകയായിരുന്നു.

വോട്ട് നില:
സജി ചെറിയാൻ
(എൽഡിഎഫ് ) 57,859
എബി കുര്യാക്കോസ്
(യുഡിഎഫ്) 47,567
എം.വി. ഗോപകുമാർ
(എൻഡിഎ) 30,942

വോട്ടെണ്ണലിന്‍റെ നാലാം റൗണ്ടിൽ യുഡിഎഫ് സ്ഥാനാർഥി എബി കുര്യാക്കോസ് ശക്തമായ വെല്ലുവിളി ഉയർത്തി സജി ചെറിയാന്‍റെ ഭൂരിപക്ഷം കുറച്ചിരുന്നു. മൂന്നാം റൗണ്ട് വരെ 1621 വോട്ടിന്‍റെ ലീഡ് ഉണ്ടായിരുന്നു. എന്നാൽ, നാലാം റൗണ്ടിൽ 871 ആയും അഞ്ചാം റൗണ്ടിൽ 804 കുറഞ്ഞെങ്കിലും ആറാം റൗണ്ട് മുതൽ വെച്ചടി കേറ്റമായിരുന്നു എന്നാൽ, അവസാന റൗണ്ടുകളിൽ ചെറിയനാട്, വെൺമണി തുടങ്ങിയ സ്ഥലങ്ങളിലെ വോട്ടുകൾ എണ്ണിയതോടെ സജി ചെറിയാന്‍റെ ലീഡ് നില പതിനായിരം കടന്നു. എബി കുര്യാക്കോസ് 47,000ത്തിലധികം വോട്ടുകൾ നേടി പോരാട്ടം കടുപ്പിച്ചെങ്കിലും അട്ടിമറി വിജയം നേടാനായില്ല.

മണ്ഡലം നിലനിർത്താൻ കഴിഞ്ഞതിന്‍റെ ആവേശത്തിലാണ് സിപിഎമ്മും ഇടതുമുന്നണി പ്രവർത്തകരും. മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണന്ന് സജി ചെറിയാൻ പറഞ്ഞു.

Latest News

Corehub Up